ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പര്യടനം അവസാന ലാപ്പിലേക്ക് കടക്കവേ മണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിൽ പോലും സജീവ സാന്നിധ്യമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. അദ്ദേഹത്തിന്റെ പര്യടന കേന്ദ്രങ്ങളിലേക്ക് രാപ്പകലില്ലാതെ ജനം ഒഴുകുകയാണ്.
ആനാട്, നന്ദിയോട് ഗ്രാമ പഞ്ചായത്തുകളായിരുന്നു പാലോട് മണ്ഡലത്തിലെ അദ്ദേഹത്തിന്റെ ഇന്നത്തെ പര്യടനം. ഉണ്ടപ്പാറയിൽ ബിജെപി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ പര്യടനം ഉദ്ഘാടനം ചെയ്തു. 35 കേന്ദ്രങ്ങളിൽ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി താന്നിമൂട് പര്യടനം അവസാനിച്ചു.
നെടുമങ്ങാട് മണ്ഡലത്തിലെ പര്യടനം ഉച്ചയ്ക്കുശേഷം പരിയാരത്തുനിന്നും ആരംഭിച്ചു.
തമ്പാനൂർ സതീശ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ടിവി താരം കൃഷ്ണപ്രസാദ് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തി. കരകുളം ഗ്രാമപഞ്ചായത്തിലായിരുന്നു നെടുമങ്ങാട് മണ്ഡലത്തിലെ പര്യടനം. എണിക്കരയിൽ അവസാനിച്ചു.
കല്ലമ്പലം,തോട്ടയ്‌ക്കാട്, പെരിങ്ങാവ്, മുല്ലശ്ശേരിമുക്ക്, ശിവന്‍ മുക്ക്, കൊടുവഴന്നൂര്‍, തോട്ടവാരം, കോയിക്കമൂല, പന്തുവിള, പുല്ലയില്‍, നന്തായ് വനം, മാത്തയില്‍ തുടങ്ങിയ സ്ഥലങ്ങളളില്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലിയാണ് വി.മുരളീധരനെ സ്വീകരിക്കാന്‍ എത്തിയത്. കൊടുവഴന്നൂര്‍ തോട്ടവാരത്ത് വിവിധ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ബിജെപിയില്‍ ചേര്‍ന്നു. എല്ലാവരെയും വി. മുരളീധരന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.