ചെന്നൈ: തമിഴ്നാടും കേരളവും കേന്ദ്രീകരിച്ച് ഐ എസ് പ്രചാരണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചെന്നൈ എൻ ഐ എ കോടതിയിലാണ് തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാല്പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഈ കേസിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. കേരള- തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രതികൾ ഐ എസ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നതായി എൻ ഐ എ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട.
സാങ്കേതിക പരിജ്ഞാനമുള്ള ആളുകളെ പ്രതികൾ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലെ ഉൾപ്പെടെ ഐ എസ് ഭീകരരുമായി ഇവർ ബന്ധം പുലർത്തിയിരുന്നു. തമിഴ്‌നാട്ടിൽ പോലീസുകാരനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് സാദിഖ് ബാഷ. സാദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഉള്ളത്.