തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തിയതോടെയാണ് സഭാസമ്മേളനം ആരംഭിച്ചത്. ഈ സര്‍ക്കാരിന്‍റെ അവസാന നയപ്രഖ്യാപന പ്രസംഗമാണിത്. അതേസമയം സഭയില്‍ വന്‍ പ്രതിഷേധത്തിലാണ് പ്രതിപക്ഷം. സര്‍ക്കാരിന്‍റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
എന്നാല്‍ മുഴുവന്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. സഭ തടസ്സപ്പെടുത്തരുതെന്നും പ്രതിപക്ഷത്തോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം പൂര്‍ണ്ണമായും സഭ ബഹിഷ്ക്കരിച്ചു. അഴിമതിക്കേസുകള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞ് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നത്.