ജൂൺ 22 ന് ആരംഭിച്ച തിരുവാതിര ഞാറ്റുവേലയ്ക്ക് ഇന്ന് തിരശീല വീഴുമ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നത് 47 ശതമാനത്തോളം മഴയുടെ കുറവ്. ഇനിയും മഴ പെയ്തില്ലെങ്കിൽ ഭൂഗർഭ ജലവിതാനത്തെയും അണക്കെട്ടുകളെയും ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. അടുത്ത വർഷം സംസ്ഥാനം വരൾച്ചയുടെ പിടിയിലാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.