തിരുവനന്തപുരം : അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം വിളിക്കുന്നതില്‍ അവസാന തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. സര്‍, മാഡം എന്ന് വിളിക്കുന്നതിന് പകരം ടീച്ചര്‍ മതിയെന്ന നിര്‍ദേശം ബാലാവകാശ കമ്മിഷന്‍ നല്‍കിയിട്ടില്ല. കരുതലോടെ എടുക്കേണ്ട നടപടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘‘ബാലാവകാശ കമ്മിഷന്റെ ഒരു സിറ്റിങ്ങിൽ അങ്ങനെയൊരു തീരുമാനം എടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാൽ ബാലാവകാശ കമ്മിഷന്റെ തീരുമാനമൊന്നും വിദ്യാഭ്യാസ വകുപ്പിന് കിട്ടിയിട്ടില്ല. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ബാലാവകാശ കമ്മിഷന്റെ ചെയർമാൻ പ്രസ്താവന നടത്തിയിട്ടുണ്ട്’’– മന്ത്രി പറഞ്ഞു നിർത്തി