മുംബൈ: ലഹരി മരുന്ന് കേസിലെ ആര്യന്‍ ഖാനെതിരെ ഗൂഢാലോചനയ്്ക്ക് തെളിവില്ലെന്ന് ബോംബെ (Bombay) ഹൈക്കോടതി. അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച, ആര്യന്‍ ഖാന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയതിനാണ് തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളില്‍ തെറ്റായി യാതൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.
മൂന്ന് പേരും ഒരേ ആഡംബര കപ്പലില്‍ സഞ്ചരിച്ചുവെന്നത് അവര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്താനുള്ള ഹേതുവല്ലെന്നും കോടതി വ്യക്തമാക്കി. ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസ് ഇല്ലാതാക്കണമെങ്കില്‍ കോഴ നല്‍കണമെന്ന ആരോപണങ്ങള്‍ എന്‍സിബിയുടെ വിജിലന്‍സ് സംഘവും അന്വേഷിക്കുന്നുണ്ട്. അവരും ഡിിസൂസയുടെ മൊഴി ഇതിനോടകം തന്നെ രേഖപ്പെടുത്തിയിരുന്നു. അതിനിടെ, 25 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് സാം പറഞ്ഞതെന്ന് എന്‍ഡിടിവിയോട് പറയുകയും ചെയ്തിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.