ദില്ലി: അതിർത്തിയിൽ ഇടപെടുകയാണെങ്കിൽ ഇസ്രയേലിനെയും അമേരിക്കയെയും പോലെ ഇന്ത്യ തിരിച്ചടിച്ചിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നേരത്തെ പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ ഭീകരാക്രമണം നടത്തുമ്പോഴെല്ലാം ഇന്ത്യ പ്രസ്താവനകൾ ഇറക്കാറുണ്ടായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ബംഗളൂരുവില്‍ നടന്ന ഒരു ചടങ്ങിലാണ് അമിത് ഷായുടെ വലിയ പ്രഖ്യാപനം. അതേസമയം അമേരിക്കയും ഇസ്രയേലും മാത്രമേ തങ്ങളുടെ അതിര്‍ത്തിയിലും സൈന്യത്തിലും ഇടപെടുമ്പോഴെല്ലാം തിരിച്ചടിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോള്‍ പ്രധാനമന്ത്രി മോദി കാരണം നമ്മുടെ മഹത്തായ രാഷ്ട്രം ആ ഗ്രൂപ്പില്‍ ചേര്‍ന്നു
ഇതിനു പിന്നാലെ പുല്‍വാമ, ഉറി ഭീകരാക്രമണങ്ങളെത്തുടര്ന്നു നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. അന്ന് നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം 2016-ല്‍ ഉറിയിലും 2019-ല്‍ പുല്‍വാമയിലും ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ പത്തു ദിവസത്തിനകം പാക്കിസ്ഥാനില്‍ വ്യോമാക്രമണം അടക്കം മിന്നലാക്രമണം നടത്തിയെന്ന് അമിത് ഷാ പറഞ്ഞു.
എന്നാൽ സര്‍ജിക്കല്‍ സ്ട്രൈക്കും വ്യോമാക്രമണവും എന്തു ഫലമുണ്ടാക്കിയെന്ന് ചിലര്‍ ചോദിക്കുന്നുണ്ടെന്നും, അതിനു വലിയ സ്വാധീനമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ലോകത്തിനു മുഴുവന്‍ അറിയാമെന്നും, അല്ലാത്തപക്ഷം ഉചിതമായ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
തുടർന്ന് മുമ്പത്തെ കോൺഗ്രസ്സ് ഭരണകാലത്തെ സുരക്ഷാ നടപടികളെയും മന്ത്രി കുറ്റപ്പെടുത്തി. പാക്കിസ്ഥാന് പിന്തുണയുള്ള തീവ്രവാദികള്‍ ഭീകരാക്രമണം നടത്തുന്ന സമയത്തെല്ലാം ഇന്ത്യ പ്രസ്താവനകള്‍ ഇറക്കാറുണ്ടായിരുന്നെന്നും എന്നാൽ മോദി പ്രധാനമന്ത്രിയായതിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ജമ്മു കാഷ്മീരിന് പ്രത്യേക അധികാരം നല്കുന്ന അനുച്ഛേദം 370, 35-എ റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമം നടപ്പാക്കല്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ മോദി സര്‍ക്കാര്‍ ഉടനടി പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല നേരത്തെ അനുച്ഛേദം 370 റദ്ദാക്കിയാല്‍ ചോരപ്പുഴ ഒഴുകുമെന്ന് പലരും പറഞ്ഞു. എന്നാൽ ചോരപ്പുഴ ഒഴുകിയില്ലെന്നു മാത്രമല്ല, ഒരു കല്ലെറിയാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. കാഷ്മീരിനെ ഇന്ത്യയുടെ ഇതര പ്രദേശങ്ങളുമായി ചേര്‍ക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അതിനാല്‍ 2019 ഓഗസ്റ്റ് അഞ്ച് ഇന്ത്യയുടെ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…
ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…
ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…
കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…
ദില്ലി: ഇറ്റലിയിലെ അപുലിയയിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി…
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…