ദില്ലി: പാക് ജയിലിൽ അനധികൃതമായി തടങ്കലിൽ വച്ചിരുന്ന 20 മത്സ്യത്തൊഴിലാളികൾ തിരികെ ഇന്ത്യയിലെത്തി(Pakistan to hand over 20 Indian fishermen to India at Wagah). അട്ടാരി-വാഗ അതിർത്തിയിലൂടെയാണ് ഇവരെ തിരികെയെത്തിച്ചത്. കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് 20 തൊഴിലാളികളെ പാക് ഭരണകൂടം വെറുതെ വിട്ടത്.
പാകിസ്ഥാനിലെ ദുരിരത്തിൽ നിന്നും തങ്ങളെ മോചിപ്പിച്ച കേന്ദ്ര സർക്കാരിന് തൊഴിലാളികൾ നന്ദിയറിയിച്ചു.
ഏറെ കാലമായി പാക് ജയിലിൽ തങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും മോചിപ്പിച്ചതിന് കേന്ദ്ര സർക്കാരിനോട് നന്ദിയറിയിക്കുന്നതായും തൊഴിലാളികൾ പറഞ്ഞു. പാക് ജയിലിൽ ഇത്തരത്തിൽ നിരവധി പേർ പെട്ടു കിടക്കുന്നുണ്ട്. അവരെയും സഹായിക്കണമെന്ന് തൊഴിലാളികൾ അഭ്യർത്ഥിച്ചു.
അതേസമയം അഞ്ച് വർഷം മുൻപാണ് ഇവരെ പാക് നാവിക സേന അനധികൃതമായി തടവിലാക്കിയത്. ഗുജറാത്ത് സ്വദേശികളാണ് ഇവർ. മത്സ്യബന്ധനത്തിനായി പോയപ്പോൾ ഗുജറാത്ത് തീരപ്രദേശത്ത് നിന്ന് അറിയാതെ പാക് സമുദ്രാതിർത്തിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതോടെയാണ് പാക് നാവിക സേന ഇവരെ ബന്ധികളാക്കിയത്. തുടർന്ന് തൊഴിലാളികളെ കറാച്ചിയിലെ ലാന്ധി ജയിലിൽ തടവിലാക്കിയത്.

