ലഖ്നൗ: ഉത്തർ പ്രദേശിൽ പ്രതിപക്ഷ റാലിക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്‘ മുദ്രാവാക്യങ്ങൾ. സമാജ് വാദി പാർട്ടിയുടെ റാലിയിലാണ് പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ബിജെപി സർക്കാരിനെതിരെ നടന്ന ആഗ്രയിൽ റാലിക്കിടെയായിരുന്നു ഈ സംഭവം നടന്നത്.
സമാജ് വാദി പാർട്ടി നേതാവ് വാജിദ് നിസാർ നേതൃത്വം നൽകിയ റാലിയിലാണ് ‘അഖിലേഷ് യാദവ് സിന്ദാബാദ്, പാകിസ്ഥാൻ സിന്ദാബാദ്‘ എന്ന മുദ്രാവക്യം ഉയർന്നത്. സംഭവത്തിന്റെ വീഡിയോ ബിജെപി പുറത്തു വിട്ടു. സമാജ് വാദി പാർട്ടിയുടെ നിയന്ത്രണം പാകിസ്ഥാനിലാണോ എന്ന് ബിജെപി ചോദിച്ചു.
എന്തയാലും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉത്തർ പ്രദേശ് സർക്കാർ അറിയിച്ചു. വീഡിയോ പരിശോധിച്ചു വരികയാണെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona