രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്നു. എന്നാൽ, മുഖ്യന്റെ കന്നി വന്ദേഭാരത് യാത്ര എന്ന നിലയിലായിരുന്നില്ല സംഭവം വാർത്തകളിൽ ഇടം നേടിയത്. മറിച്ച് മുഖ്യന് ഒരുക്കിയ സുരക്ഷാ സന്നാഹങ്ങളുടെ പേരിലായിരുന്നു. കാരണം, അത്രയ്ക്ക് സുരക്ഷാ സന്നാഹങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ ഒരു ട്രെയിൻ യാത്രയ്ക്ക് ഒരുക്കിയത്. ഇപ്പോഴിതാ, ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട് എപ്പോഴും യാത്ര നടത്തുന്ന പിണറായി വിജയനെതിരെ രംഗത്തെത്തുകയാണ് ഒരു യുവാവ്.
ദൈവത്തെ ഓർത്ത് പിണറായി വിജയൻ വല്ല ഹെലികോപ്റ്ററിലോ അല്ലെങ്കിൽ ഇരട്ടചങ്കന്റെ കറുത്ത കാറിലോ സഞ്ചരിക്കുന്നതാണ് നല്ലതെന്നാണ് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നത്. കാരണം, ജനങ്ങളെ അത്രയും ബുദ്ധിമുട്ടിച്ച് കൊണ്ടാണ് പിണറായി വിജയൻ ഓരോ യാത്രകളും നടത്തുന്നത്. ജനങ്ങളെ പേടിയുള്ള ഒരു മുഖ്യമന്ത്രി ഇതിനു മുൻപ് എന്തായാലും ഉണ്ടായിട്ടുണ്ടാകില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നു. കണ്ണൂരിൽ നിന്നും എറണാകുളത്തേക്കുള്ള മുഖ്യന്റെ യാത്രയിലായിരുന്നു വമ്പൻ സുരക്ഷാ സൈന്യം ഒരുക്കിയത്. മുഖ്യന്റെ യാത്ര ട്രെയിനിൽ തീരുമാനിച്ചതോടെ നഗരത്തിൽ രാവിലെ മുതൽ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. തുടർന്ന്, ഉച്ചയോടെ റയിൽവെ സ്റ്റേഷനും, പരിസരവും പോലീസ് വലയത്തിലാവുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും റെയില്‍വേ പോലീസും സ്‌റ്റേഷനിലുണ്ടായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് റെയില്‍വേ പാളങ്ങളിൽ പരിശോധന നടത്തുകയും ഡോഗ് സ്‌ക്വഡിനെ സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തിരുന്നു. എന്തായാലും നമ്മുടെ പ്രധാനമന്ത്രിമാർക്ക് പോലും ഇത്രയും സുരക്ഷാ സംവിധാനം കിട്ടിയിട്ടുണ്ടാകില്ല.