എറണാകുളം : എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ സാധിക്കാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്ന് പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ മറിയക്കുട്ടിയമ്മ. ഇടത് സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. പിണറായി സർക്കാർ സമ്പൂർണ പരാജയമാണെന്നും മറിയക്കുട്ടിയമ്മ തുറന്നടിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ബിഎംഎസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മറിയക്കുട്ടിയമ്മ.
ഇടത് സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുന്നു. സാധാരണക്കാർക്ക് ഏഴ് മാസമായി പെൻഷനില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് കഴിയുന്നില്ല. അതിനാൽ തന്നെ, സമ്പൂർണപരാജയമായി പിണറായി സർക്കാർ മാറിയിരിക്കുകയാണ്. പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്ത് അക്രമം മാത്രമാണ് അരങ്ങേറുന്നതെന്നും എസ്എഫ്‌ഐക്കാരെ പേടിച്ച് രക്ഷിതാക്കൾക്ക് മക്കളെ കോളേജിൽ വിടാൻ പോലും സാധിക്കുന്നില്ലെന്നും മറിയക്കുട്ടിയമ്മ പറഞ്ഞു.