കാര്‍ഷിക മാലിന്യത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാം. പൂനെ എംഎസിഎസ്-എആര്‍ഐ സെന്റിയന്റ് ലാബിലെ ശാസ്ത്രജ്ഞരാണ് പുതിയ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയത്. സെല്ലുലോസും ഹെമിസെല്ലുലോസും അടങ്ങിയ നെല്ല്,ഗോതമ്പ്,ചോളം എന്നിവയുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഹൈഡ്രജന്‍ ഫ്യുവല്‍-സെല്‍ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ബിഎവികള്‍ക്കൊപ്പം ഒരു സമാന്തര സാങ്കേതിക വിദ്യ കൂടിയാകും ഇത്. പുതിയ സാങ്കേതിക വിദ്യ വാണിജ്യ വാഹനങ്ങള്‍ക്ക് അനുയോജ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഉപയോഗശൂന്യമായ കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഊര്‍ജ്ജ സ്വയംപര്യാപ്തതക്കാണ് സഹായിക്കുക. ഉപയോഗ ശൂന്യമായ 200 ദശലക്ഷം ടണ്‍ കാര്‍ഷിക അവശിഷ്ടങ്ങളാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇവ പരമാവധി കത്തിച്ചു നശിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇത് ഊര്‍ജ്ജമാക്കി മാറ്റാന്‍ സാധിക്കുന്നത് വഴി ഗതാഗത മേഖലക്ക് ഗുണം ചെയ്യും. കാരണം ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സങ്കീര്‍ണത ഇല്ലെന്നതാണ് ഹൈഡ്രജന്‍ ഇന്ധന സെല്‍ വാഹനങ്ങളുടെ പ്രത്യേകത. ലോകം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ തേടുന്ന സാഹചര്യത്തിലുള്ള ഈ കണ്ടുപിടുത്തം ഊര്‍ജ്ജ മേഖലയ്ക്ക് ഉണര്‍വേകുമെന്നും അഭിപ്രായമുയരുന്നു.
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…