Friday, May 3, 2024
spot_img

നാടിന്റെയും നാട്ടാരുടെയും മനമറിഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ മണ്ഡല പര്യടനം തുടരുന്നു ! പുഷ്പവൃഷ്ടിയും വെടിക്കെട്ടും വാദ്യഘോഷങ്ങളുമൊരുക്കി സ്വീകരണം നൽകാൻ മത്സരിച്ച് ജനങ്ങൾ

നാടിൻറെയും നാട്ടുകാരുടെയും മനസ്സറിഞ്ഞുള്ള എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ മണ്ഡല പര്യടനം തുടരുന്നു. ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്രവും മമ്മിയൂർ ശിവക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയോടെ വന്ദേ ഭാരത് ട്രെയിനിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം പര്യടന സ്ഥലമായ കരിക്കകത്ത് ഉടൻ തന്നെ എത്തിച്ചേർന്നു.

വൈകുന്നേരം 3.30 ന് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ തൊഴുത് വണങ്ങി കൊണ്ടാണ് അദ്ദേഹം ഇന്നത്തെ പര്യടനം തുടങ്ങിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും വനിതാ കമ്മീഷൻ മുൻ അംഗവുമായ പ്രമീളാദേവി പര്യടന ജാഥ ഉദ്ഘാടനം ചെയ്തു.

“ഒരു സ്ഥാനാർത്ഥിയെ കുറിച്ച് വോട്ടർ പരിശോധിക്കുമ്പോൾ മൂന്ന് കാര്യങ്ങൾ പ്രധാനമായും വിലയിരുത്തപ്പെടും. സ്ഥാനാർത്ഥിയുടെ വ്യക്തിത്വം, പ്രവർത്ത പദ്ധതികൾ, കഴിവുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കും. ഇതിനെല്ലാം യോഗ്യനായ ഒരു സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ” – പ്രമീളാ ദേവി ജാഥ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

താൻ വോട്ട് ചോദിക്കുന്നത് തിരുവനന്തപുരത്തെ വികസനത്തിനു വേണ്ടിയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഞാൻ വിജയിച്ചാൽ അതു ജനങ്ങളുടെ വിജയമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് വിവി.രാജേഷ്, ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, മണ്ഡലം പ്രസിഡൻ്റ് കരിക്കകം മണികണ്ഠൻ, ആർസി ബീന,ബി ജെ പി നേതാവ് തമ്പാനൂർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന കേന്ദ്രത്തിൽ വൻജനാവലി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

കരിക്കകത്തെ സ്വീകരണത്തിന് ശേഷം വേളി റെയിൽവ സ്റ്റേഷൻ, വെൺപാലവട്ടം, കുമാരപുരം, കൊച്ചുള്ളൂർ, പോങ്ങുംമൂട് , ആക്കുളം, കുന്നുംപുറം എന്നിവടങ്ങളിലും നൂറ് കണക്കിന് പേർ സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയിരുന്നു. പുഷ്പവൃഷ്ടിയും വെടിക്കെട്ടും വാദ്യഘോഷങ്ങളും അടങ്ങിയ വമ്പൻ സ്വീകരണമാണ് എല്ലായിടങ്ങളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചത്

Related Articles

Latest Articles