തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ പ്രചാരണ പരിപാടികളിൽ നിന്ന് അര ദിവസത്തെ ഇടവേളയെടുത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
രാവിലെ എട്ടുമണിക്ക് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ അദ്ദേഹം മമ്മിയൂർ ശിവ ക്ഷേത്രത്തിലും ദർശനം നടത്തി. ഉച്ചയോടെ വന്ദേ ഭാരത് ട്രെയിനിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ പങ്കെടുത്തു. എൻഡിഎ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണ്.
പന്ന്യൻ രവീന്ദ്രൻ്റെ പാറശാല മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടന പരിപാടിക്ക് ഉജ്വല തുടക്കം .രാവിലെ 8ന് കൊല്ലയിൽ പഞ്ചായത്തിലെ ചെമ്മണ്ണു വിളയിൽ നിന്നാരംഭിച്ച പര്യടന പരിപാടി സി.കെ.ഹരീന്ദ്രൻ MLA ഉദ്ഘാടനം ചെയ്തു.വി.എസ്.ബിനു അധ്യക്ഷനായി ആനാവൂർ മണികണ്oൻ സ്വാഗതം പറഞ്ഞു.
വി.പി.ഉണ്ണിക്കൃഷ്ണൻ, ഡി.കെ ശശി, കെ.എസ് മധുസൂദനൻ നായർ എസ്.അജയകുമാർ എന്നിവർ പ്രസംഗിച്ചു. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്കാനയിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയാണ് സ്ഥാനാർത്ഥിയെ കാത്ത് നിന്നത്. വാദ്യമേളങ്ങളും, വെടിപടക്കങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി.63 കേന്ദ്രങ്ങളിൽ സ്വീകരണമേറ്റുവാങ്ങി പാറശാലയിൽ സമാപിച്ചു. സി.കെ.ഹരീന്ദ്രൻ MLA, കള്ളിക്കാട് ഗോപൻ, വി.താണുപിള്ള തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു
വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്.ജയൻ, ആദർശ്, ആൻ്റസ്, ശരൺ ശശാങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു