ദില്ലി: കശ്മീർ തർക്കത്തിൽ മധ്യസ്ഥതക്കായി മൂന്നാമതൊരാൾ എന്ന ചോദ്യമേ ഉയരുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീർ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ച ചെയ്തിട്ടില്ലെന്നും രാജ്നാഥ് ലോക്സഭയിൽ വ്യക്തമാക്കി.
കശ്മീർ തർക്കത്തിൽ മധ്യസ്ഥത എന്നത് വിഷയത്തിൽ മൂന്നാംകക്ഷി ഇടപെടൽ പാടില്ലെന്ന ഷിംല കരാറിന് എതിരാണ്. ഇക്കാര്യം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കിയതാണെന്നും രാജ്നാഥ് പറഞ്ഞു.
അതിനിടെ ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം പിമാർ ഇന്നും പാർലമെന്‍റിലെലെ ഇരുസഭകളിലും പ്രതിഷേധിച്ചു. മോദി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് എം പിമാർ ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോയി.