Monday, June 17, 2024
spot_img

ചീഫ് ജസ്റ്റീസിന് എതിരായ പരാതി: സിബിഐ, ഐബി, ഡല്‍ഹി പോലീസ് മേധാവികളെ കോടതി വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരേയുള്ള ലൈംഗികാരോപണത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. സിബിഐ, ഐബി, ഡല്‍ഹി പോലീസ് മേധാവികളെ കോടതി വിളിച്ചു വരുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30ന് ചേംബറിലേക്കാണ് വിളിച്ചുവരുത്തിയത്. ഉച്ചകഴിഞ്ഞു മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ പ്രത്യേക മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസിനെതിരെ വ്യാജ കേസ് നല്‍കാന്‍ തന്നെ സമീപിച്ചെന്നു വെളിപ്പെടുത്തിയ അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതി കേസില്‍ ചില നടപടികളിലേക്ക് കടന്നത്.

ചീഫ് ജസ്റ്റീസിനെതിരേ വ്യാജ ലൈംഗിക കേസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒന്നര കോടി രൂപ വാഗ്ദാനം ചെയ്തതായാണ് കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ ഉത്സവ് ബെയിന്‍സ് ആരോപിച്ചത്. കേസില്‍ നിര്‍ണായകമായ തെളിവുകളാണ് തങ്ങളുടെ മുന്നിലുള്ളത്. അതിനാല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും സുപ്രീം കോടതിയുടെ മൂന്നംഗെ ബെഞ്ച് വ്യക്തമാക്കി.

Related Articles

Latest Articles