ചെന്നൈ: തമിഴകത്തിന്റെ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ആരാധകരുടെ പ്രിയപ്പെട്ട വിജയകാന്ത് അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിതനായി വെന്റിലേറ്ററിലായിരുന്നു. 71 വയസായിരുന്നു. 1979 ൽ ഇരിക്കുംഇളമൈ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. തുടർന്ന് അദ്ദേഹം അഭിനയ പ്രതിഭ കൊണ്ട് എൺപതുകളുടെ ആക്ഷൻ ഹീറോ ആയി മാറി. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ തമിഴിലെ എവർ ഗ്രീൻ ഹിറ്റായി മാറി. 1998 ൽ തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010 ൽ ഗിരി എന്ന ചിത്രത്തിൽ സംവിധായകനായി. നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്‌ഠ നേടിയ നടനായിരുന്നു വിജയകാന്ത്.
തമിഴക രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു വിജയകാന്ത്. രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച നടൻ. 2005 ലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഡി എം ഡി കെ യുടെ സ്ഥാപക അദ്ധ്യക്ഷനാണ് അദ്ദേഹം. 2006 ൽ വൃദാചലം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ അദ്ദേഹം തമിഴ്‌നാട് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…
ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…
എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...
കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…