ലണ്ടന്‍: ബ്രിട്ടീഷ് അമേരിക്കൻ മുങ്ങിക്കപ്പലുകളെ ലക്ഷ്യം വച്ച് സ്ഥാപിച്ചിരുന്ന കെണിയിൽ അബദ്ധത്തിൽ പ്പെട്ടതിനെത്തുടർന്നുണ്ടായ സാങ്കേതിക തകരാര്‍ മൂലം ചൈനീസ് മുങ്ങിക്കപ്പലില്‍ 55 സൈനികര്‍ ശ്വാസംമുട്ടി മരിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് അപകടം നടന്നതെന്നാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ , ചൈനയും തായ്‌വാനും റിപ്പോർട്ടിനെ തള്ളിക്കളഞ്ഞു. ചൈനീസ് നാവികസേനയുടെ പി.എല്‍.എ 093-417 എന്ന ആണവ അന്തര്‍വാഹിനിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കപ്പലിലെ ക്യാപ്റ്റനും 21 ഉന്നത ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു .
കെണിയിൽപ്പെട്ടതോടെ കപ്പലില്‍ ചില സാങ്കേതിക തകരാറുണ്ടായി. ഇത് പരിഹരിച്ച് അന്തർവാഹിനി ജലോപരിതലത്തിലേക്കെത്തിക്കാൻ ആറു മണിക്കൂറോളം സമയമെടുത്തു. അപ്പോഴേക്കും അന്തർവാഹിനിയിലെ ഓക്‌സിജന്‍ തീര്‍ന്ന് നാവികർ മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം