കണ്ണൂർ: CPM കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെയും കാരായി രാജനുമെതിരെയും മുഖ്യമന്ത്രിക്ക് പരാതി നൽകി ഹരിദാസൻ വധക്കേസിൽ പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അദ്ധ്യാപിക രേഷ്മ. എംവി ജയരാജൻ, കാരായി രാജൻ തുടങ്ങിയ സിപിഎം നേതാക്കൾ സൈബർ ആക്രമണം നടത്തുന്നുവെന്നാണ് രേഷ്മയുടെ പരാതിയിൽ പറയുന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിക്കാവുന്ന കേസായിട്ടും അർദ്ധരാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയെന്നും പോലീസ് മാനസികമായി പീഡിപ്പിച്ചെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ, രേഷ്മ പറയുന്നു.
മാത്രമല്ല കൂത്ത് പറമ്പ് സി ഐ മോശമായി സംസാരിച്ചതായും പോലീസ് കസ്റ്റഡിയിൽ ഉള്ളപ്പോൾ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ലെന്നും രേഷ്മ പരാതിയിൽ ആരോപിച്ചു. താനും ഭർത്താവും സിപിഎം അനുഭാവികളാണെന്നും കേസിൽ നിരപരാധിയാണെന്നും രേഷ്മ പരാതിയിൽ വ്യക്തമാക്കുന്നു.