മതസ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടു എന്ന കുറ്റത്തിന് ഖുറാൻ വിതരണം നടത്താൻ 19 കാരി പെൺകുട്ടിയോട് ആവശ്യപ്പെടുന്ന് വിധി റാഞ്ചി കോടതി പിൻവലിച്ചു. വിധി പുറപ്പെടുവിച്ച റാഞ്ചി കോടതിയിലെ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മനീഷ്‌കുമാർ സിഗ് ആണ് ജാമ്യവ്യവസ്ഥയിൽ നിന്നു വിവാദ നിർദേശം മാറ്റിയത്.
നേരത്തെ വിധിക്കെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ വിധി ഭരണഘടനാവിരുദ്ധവും മതവികാരം വൃണപ്പെടുത്തുന്നതുമാണെന്ന് പറഞ്ഞ ബാർ അസോസിയേഷൻ, 48 മണിക്കൂറിനകം നിലപാട് തിരുത്താൻ ജഡ്ജി തയാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ജഡ്ജിക്കെതിരെ മറ്റു സംഘടനകളും രംഗത്തുവന്നു. സോഷ്യൽ മീഡിയിയിലും രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുമ്പോൾ മതസ്പര്ധയുണ്ടാക്കുന്ന പരാമർശം നടത്തി എന്നാരോപിച്ചായായിരുന്നു 19 കാരി റിച്ച ഭാരതിയെ ജൂലൈ12 ന് അറസ്റ്റ് ചെയ്തത്. ജാമ്യ കിട്ടാൻ ഖുറാൻ വിതരണം ചെയ്യാൻ റാഞ്ചി കോടതി വിധിച്ചങ്കിലും പെൺകുട്ടി അതു നിരസിച്ചു. നാളെ താൻ മതം മാറാൻ കോടതി ആവശ്യപ്പെടുമോ എന്നു ചോദിച്ച റിച്ച ഇതു തന്റെ പൗരവകാശത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും പറഞ്ഞു. ബികോം വിദ്യാർത്ഥി ആയ റിച്ചക്കു സമൂഹമാധ്യമങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.
മുസ്ലിം സംഘടനയായ അൻജമാൻ കമ്മറ്റിയാണ് റിച്ചക്കെതിരെ കോടതിയെ സമീപിച്ചത് .