ഇടുക്കി: രണ്ട് പവൻ തൂക്കം വരുന്ന മുക്കുപണ്ടമാണ് പ്രതി പണയം വെച്ചത്. മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയതിന് പിന്നാലെ രക്ഷപ്പെടാനായി ബൈക്ക് കടയുടമയ്‌ക്ക് വിട്ടുനൽക്കുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് യുവാവ് സാഹസികത്തിന് മുതിർന്നത്.കഴിഞ്ഞ ദിവസമാണ് 60,000 രൂപയ്‌ക്ക് മുക്കുപണ്ടം പണയം വെച്ചത്. 40,000 രൂപ പണയം വെച്ചതിന് പിന്നാലെ യുവാവ് കടയുടമയിൽ നിന്ന് വാങ്ങി. ബാക്കി 20,000 രൂപ വൈകുന്നേരം കടയിലെത്തി വാങ്ങാമെന്ന് പറഞ്ഞ് യുവാവ് തിരികെ പോകുകയായിരുന്നു.
സംശയം തോന്നിയ കടയുടമ കൊണ്ടുവന്ന സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമെന്ന് തെളിഞ്ഞത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് പണം വാങ്ങാൻ വരുമ്പോൾ വിവരം അറിയിക്കാൻ പോലീസ് കടയുടമയ്‌ക്ക് നിർദേശം നൽകി. പണം വാങ്ങാനായി യുവാവ് കടയിലെത്തിയപ്പോൾ പോലീസും എത്തി. തുടർന്ന് പ്രതി സ്വന്തം വാഹനം സ്വർണ കടയുടമയുടെ പേരിലേക്ക് എഴുതി നൽകിയാണ് രക്ഷപ്പെട്ടത്. പണയം വെക്കാൻ കൊണ്ട് വരുമ്പോൾ സ്വർണമാണെന്ന് ഉറപ്പ് വരുത്തേണ്ടത് കടയുടമയുടെ ഉത്തരവാദിത്തമാണെന്നും നിലവിൽ പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു

