മാസങ്ങളായി തുടരുന്ന റഷ്യ- യുക്രൈൻ യുദ്ധം മറ്റൊരു തലത്തിലേക്ക്. യുക്രൈൻ പ്രത്യാക്രമണങ്ങൾക്ക് മറുപടിയായി റഷ്യ ഉടൻ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. അയൽരാജ്യമായ ബലാറസിൽ ജൂലൈ ആദ്യം ആണവായുധങ്ങൾ വിന്യസിക്കും. ബലാറസ് പ്രെസിഡന്റുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുട്ടിൻ ലോകത്തെ ആശങ്കയിലാക്കുന്ന പ്രഖ്യാപനം നടത്തിയത്. ആണവായുധങ്ങൾ വിന്യസിക്കുന്നതിനായി ചില സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ജൂലൈ ആദ്യവാരത്തോടെ പൂർത്തിയാകുമെന്നും റഷ്യൻ പ്രസിഡന്റ് അറിയിച്ചുകഴിഞ്ഞു. അണ്വായുധ വിന്യാസം എന്ന നിർണ്ണായക തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ബലാറസിൽ ആവശ്യമെങ്കിൽ അണ്വായുധം വിന്യസിച്ച് യുക്രൈനെതിരെ യുദ്ധം ചെയ്യാൻ കഴിഞ്ഞ മാസം തന്നെ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. സുരക്ഷാഭീഷണി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റഷ്യ അന്ന് അറിയിച്ചിരുന്നത്. പാശ്ചാത്യ രാജ്യങ്ങൾ യുക്രൈന് വൻതോതിൽ ആയുധം നൽകുകയും യുക്രൈൻ റഷ്യൻ സൈന്യത്തിനെതിരെ പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. നേരത്തെ യുദ്ധമുഖത്ത് യുക്രൈൻ റഷ്യൻ സേനക്കെതിരെ പ്രത്യാക്രമണം ശക്തമാക്കിയിരുന്നു. ജർമൻ ടാങ്കുകൾ അടക്കം അണിനിരത്തി യുക്രൈൻ ആക്രമണം ശക്തിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് റഷ്യയുടെ തീരുമാനം. അതേസമയം ആണവ യുദ്ധം തടയാനായി ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും ശ്രമങ്ങൾ ആരംഭിച്ചു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…