ദില്ലി: റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിന്‍റെ വിതരണം ഇന്ത്യയില്‍ വിപുലപ്പെടുത്തുമെന്ന് വാക്‌സിന്‍ നിര്‍മാണ കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി, കൊല്‍ഹപൂര്‍, മിര്‍യലഗുഡ എന്നീ ഒന്‍പത് നഗരങ്ങളില്‍ വാക്‌സിന്‍ ഉടന്‍ വിതരണത്തിനെത്തിക്കുമെന്ന് സ്‌പുട്‌നിക് വി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് സ്‌പുട്‌നിക് വാക്‌സിന്‍റെ വിതരണം ഡോ.റെഡ്ഡിസ് ലബോറട്ടറീസാണ് നടത്തുന്നത്. നേരത്തെ സ്‌പുട്‌നിക് വി വാക്‌സിന്‍റെ 30 ലക്ഷം ഡോസ് ഹൈദരാബാദില്‍ എത്തിച്ചിരുന്നു.
അപ്പോള ആശുപത്രിയും ഡോ.റെഡ്ഡീസ് ലബോറട്ടറിയും മുഖേനയാണ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. മെയ് 17 ഹൈദരാബാദിലും മെയ് 18ന് വിശാഖപട്ടണത്തും വാക്‌സിന്‍ വിതരണം ആരംഭിച്ചിരുന്നു. 1,145 രൂപയാണ് വാക്‌സിന്‍റെ ഒരു ഡോസിന് കേന്ദ്ര സര്‍ക്കാര്‍ വില നിശ്ചയിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സ്‌പുട്‌നിക് വാക്‌സിന്‍ കൊവിഡിനെതിരെ 94.3 ശതമാനം ഫലപ്രദമാണെന്ന് ബെഹറിന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona