മംഗളൂരു: വി ജി സിദ്ധാര്‍ഥയുടെ മരണത്തെ തുടർന്ന് കഫേ കോഫി ഡേ ഇടക്കാല ചെയർമാനായി എസ് വി രംഗനാഥിനെ നിയമിച്ചു. ബുധനാഴ്ച ചേർന്ന കഫേ കോഫി ഡേ ബോർഡ് യോഗത്തിലാണ് രംഗനാഥിനെ ഇടക്കാല ചെയർമാനായി നിയമിച്ചത്.
സിറിൽ അമർചന്ദ് മംഗൾദാസിനെ നിയമോപദേശകനായും നിയമിച്ചു. നിക്ഷേപകർ, കടം കൊടുക്കുന്നവർ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഫേ കോഫി ഡേ പ്രതിജ്ഞാബദ്ധമാണെന്ന് ബോർഡ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. കഫേ കോഫി ഡേയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു രംഗനാഥ്.
രാജ്യത്താകമാനമായി 1500ലധികം കോഫി ഷോപ്പുകളാണ് കഫേ കോഫി ഡേ ശൃംഖലയ്ക്കു കീഴിലുള്ളത്. ചിക്ക് മംഗളൂരുവിൽ സിദ്ധാര്‍ഥയുടെ ഉടമസ്ഥതയിലുള്ള കാ പ്പിത്തോട്ടങ്ങളില്നിന്ന് പ്രതിവര്‍ഷം 28,000 ടണ്ണിലധികം കാപ്പിയാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അമാല്‍ഗമേറ്റഡ് ബീന്‍ കമ്പനി (എബിസി)യുടെ വാര്‍ഷിക വിറ്റുവരവ് 2500 കോടി രൂപയാണ്. ഗ്രീന്‍ കോഫിയുടെ കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന കമ്പനിയാണിത്.