പത്തനംതിട്ട: യുവതീ പ്രവേശത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കര്‍മസമിതി അറിയിച്ചു. പ്രതിഷേധ ദിനത്തിന് ബിജെപിയുടെ പിന്തുണയുണ്ട്. സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫും നേരത്തെ തന്നെ പരസ്യ പ്രതിഷേധം അറിയിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ-റിട്ട് ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കവെ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി നിലപാട് ആരാഞ്ഞിരുന്നു. എന്നാല്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും എല്ലാവര്‍ക്കും തുല്യത എന്ന ആശയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇരുവിഭാഗങ്ങളും കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ഇതല്ലായിരുന്നല്ലോ നിലപാടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതിയുടെ നിലപാടിനെ തങ്ങള്‍ മാനിക്കുന്നുവെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ മറുപടി. തുല്യാവകാശം സുപ്രധാനമാണെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണ ഘടന വിരുദ്ധമാണ്. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്നും ബോര്‍ഡ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയില്‍ ബോര്‍ഡിന്‍റേയും സംസ്ഥാനസര്‍ക്കാരിന്‍റേയും നിലപാട് മാറ്റത്തിനെതിരെയാണ് ഇന്ന് നടക്കുന്ന പ്രതിഷേധ ദിനം.
കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം… ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു വിവാഹമായി കാണാനാവില്ല.…
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…
ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…