തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ നിയമസഭ നിർത്തിവച്ച് ചർച്ചക്ക് തയ്യാറായി സർക്കാർ. ചർച്ച ഇന്ന് ഉച്ചക്ക് 1 മണിക്ക് നടക്കും. രണ്ടു മണിക്കൂറാകും ചര്‍ച്ച. ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും സ്വപ്നയുടെ രഹസ്യമൊഴി തിരുത്താന്‍ നീക്കം നടന്നുവെന്നും നോട്ടിസില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിന് മെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ ഉയര്‍ത്തും. സ്വപ്ന സുരേഷ് കോടതി മുന്‍പാകെ നല്‍കിയ മൊഴിയിലുള്ള ഗുരുതര ആരോപണങ്ങള്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.