കോഴിക്കോട്: വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ട്കാരിയായ വിദ്യാര്‍ത്ഥിനിയോടാണ് നാദാപുരത്തെ ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ ലൈംഗികാതിക്രമം കാട്ടിയത്. വെള്ളൂര്‍ കോടഞ്ചേരി സ്വദേശിയായ പാറോള്ളതില്‍ ബാബുവാണ് നാദാപുരം പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ട്യൂഷന്‍ സെന്ററില്‍ വച്ച് ബാബു വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറഞ്ഞു. തുടർന്ന് കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയ ബാബുവിനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ മാസമാണ് ഇയാള്‍ നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. പോലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ അജ്ഞാതര്‍ സ്ഥാപനം അടിച്ചുതകര്‍ക്കുകയും ബോര്‍ഡുകള്‍ ഉള്‍പ്പടെ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ റിമാന്‍ഡ് ചെയ്തു.

