എലത്തൂർ:കോഴിക്കോട് ഭീകരാക്രമണക്കേസിൽ വഴിത്തിരിവുകൾ.പ്രതി ഷാരൂഖ് സെയ്‌ഫി പെട്രോൾ വാങ്ങിയത് ഷൊർണ്ണൂരിൽനിന്നാണെന്ന് പോലീസ് വ്യക്തമാക്കി.ഷാരൂഖ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വിവരങ്ങൾ നൽകിയത്.പെട്രോൾ വാങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.ഞായറാഴ്ചയാണ് ഷാരൂഖ് പെട്രോൾ വാങ്ങിയത്.ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്ന് ഷാറൂഖ് പറഞ്ഞു.ഇംഗ്ലീഷിലും ഹിന്ദിയിലും ഒരു പോലെ പ്രാവീണ്യമുള്ള ആളാണ് ഷാരൂഖെന്ന് അന്വേഷണസംഘം പറയുന്നു. ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം ഷാരൂഖ് സെയ്‌ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർക്കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ, ആരാണ് പിന്നിൽ തുടങ്ങിയ വിവരങ്ങൾ ആദ്യ ഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തും.കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ കൂടുതൽ പരിശോധന നടത്തും.