മുംബൈ : കോഴിക്കോട് ഭീകരാക്രമണത്തിൽ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് വ്യക്തമാക്കി. ഇയാളുടെ മൊബൈല്‍ ഫോണ്‍, എടിഎം, ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. രത്നഗിരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ അന്വേഷണത്തിനായി കേരള എടിഎസിന് ഇയാളെ കൈമാറിയിട്ടുണ്ട്.
വധശ്രമം, പരുക്കേല്‍പ്പിക്കല്‍, സ്ഫോടകവസ്തു ഉപയോഗം, റെയില്‍വേ നിയമത്തിലെ 151ാം വകുപ്പ് എന്നിവയാണ് നിലവിൽ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേരള എടിഎസും ദില്ലി പൊലീസും പ്രതിയുടെ ഷഹീൻബാഗിലുള്ള ഇയാളുടെ വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിക്കുകയും മാതാപിതാക്കളോടും സഹോദരങ്ങളോടും ചോദ്യങ്ങൾ ആരായുകയും ചെയ്തു. പ്രതിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ദില്ലി പൊലീസ് അന്വേഷിച്ചുവരികയാണ്.