ഷെയിന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. എന്ത് കാരണത്താലാണ് ചിത്രത്തിന് വിലക്ക് കിട്ടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ചിത്രത്തിന്റെ നിർമ്മാതാവായ സാന്ദ്രാ തോമസാണ് വിവരം സമൂഹ മാദ്ധ്യമത്തിൽ പങ്കു വച്ചത്. ചിത്രത്തേക്കുറിച്ചുള്ള നിഗൂഢത പുറത്തുവരാനുണ്ട് എന്നും സാന്ദ്ര കുറിച്ചു.
മെമ്പര്‍ അശോകന്‍ എന്ന ചിത്രത്തിനുശേഷം എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ് സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ബാബുരാജ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് നിര്‍മാണം.
സാന്ദ്ര തോമസ് പങ്കുവച്ച കുറിപ്പ് വായിക്കാം
‘ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത സിനിമയാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. എന്നാല്‍ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ ലിറ്റില്‍ ഹാര്‍ട്ട്‌സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനമുണ്ടാകുകയില്ല. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്. പ്രവാസി സുഹൃത്തുക്കളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിനിടയായ കാരണം തുറന്നു പറയാനാവില്ല. ഒന്നുറപ്പിച്ചോളൂ. ഒരു നിഗൂഢത പുറത്തുവരാനുണ്ട്.കാത്തിരിക്കൂ ക്ഷമിക്കൂ. നാളെ നിങ്ങള്‍ തിയറ്ററില്‍ വരിക. ചിത്രം കാണുക. മറ്റുള്ളവരോട് കാണാന്‍ പറയുക. എല്ലായ്‌പ്പോഴും കൂടെയുണ്ടായതുപോലെ ഇനിയും എന്നോടൊപ്പമുണ്ടാവണം. നന്ദി.’ –

