പാകിസ്ഥാൻ്റെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന് നേരെ അജ്ഞാതരായ തോക്ക്ധാരികളുടെ ആക്രമണം. ബലൂചിസ്ഥാൻ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ 7 തീവ്രവാദികൾ കൊല്ലപ്പെട്ടു.
വിഘടനവാദം ഏറെ ശക്തമായ ബലൂചിസ്ഥാനിൽ ധാതു സമ്പത്ത് മുന്നിൽക്കണ്ട് ചൈന വലിയ നിക്ഷേപം നടത്തിയിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പരുക്കൻ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ സമുച്ചയത്തിലാണ് തീവ്രവാദികൾ ഇരച്ചുകയറിയതെന്ന് സർക്കാർ കമ്മീഷണർ സയീദ് അഹമ്മദ് ഉംറാനി അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ആക്രമണകാരികൾ നിരവധി സ്ഫോടനങ്ങൾ നടത്തിയതായും നിറയൊഴിച്ചതായും ഉംറാനി പറഞ്ഞു. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ബലൂചിസ്ഥാനിലെ വിഘടനവാദ ഗ്രൂപ്പുകളിൽ ഏറ്റവും പ്രമുഖരായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഒരു പ്രസ്താവനയിൽ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു,
തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…
പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !
ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…