അമേരിക്കയിലെ സ്വതന്ത്ര്യപരേഡിന് നേരെ ഉണ്ടായ വെടിവെപ്പിൽ പ്രതി അറസ്റ്റിൽ. റോബർട്ട് ഇക്രിമോ എന്ന യുവാവിനെയാണ് ഷിക്കാഗോ പോലീസ് പിടികൂടിയത്. ആറ് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇയാളെ പിടികൂടുന്നത്. അമേരിക്കയുടെ 246-ാം സ്വാതന്ത്ര്യ ദിനമായ ഇന്നലെയാണ് വെടിവെപ്പുണ്ടായത്. ഇന്നലെ രാത്രി തന്നെ പ്രതിയെ പിടികൂടിയിരുന്നു. ആറ് പേർ കൊല്ലപ്പെടുകയും 36ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല.
ഷിക്കാഗോയിലെ ഹൈലാൻഡ് പാർക്കിലാണ് സംഭവം. പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെയാണ് വെടിവെപ്പുണ്ടായത്. പരേഡ് നടക്കുന്ന പാർക്കിന് സമീപത്തെ കെട്ടിടത്തിൽ നിന്നും വെടിവെക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധ നടത്തി. ഇവിടെ നിന്നും ഉപേക്ഷിച്ച തോക്കുകൾ കണ്ടെത്തിയിരുന്നു. പത്ത് മിനിറ്റോളം നേരം വെടിയുതിർത്തുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.