Thursday, January 8, 2026

ചെലവ് ചുരുക്കാൻ ശ്രമം; ശമ്പളം നൽകാൻ പണമില്ലാത്തതിനാൽ പൈലറ്റുമാർക്ക് അവധി നൽകി സ്പേസ് ജെറ്റ്

ദില്ലി: ചെലവ് കുറയ്ക്കുന്നതിനായി ഏകദേശം 80 പൈലറ്റുമാരെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയെടുക്കാൻ സ്‌പൈസ് ജെറ്റ് ആവശ്യപ്പെട്ടു. ബോയിംഗ് 737 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും എൺപതോളം വരുന്നപൈലറ്റുമാരെ മൂന്ന് മാസമായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ജൂലൈ 27 ലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഉത്തരവ് പ്രകാരം എയർലൈന് അതിന്റെ ശേഷിയുടെ 50 ശതമാനം ഫ്ലൈറ്റുകൾ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 27 മുതൽ എട്ട് ആഴ്‌ചത്തേക്ക് സ്‌പൈസ്‌ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കാലയളവിൽ പ്രവർത്തങ്ങൾ എല്ലാം തന്നെ ഡിജിസിഎയുടെ നിയന്ത്രണത്തിലായിരിക്കും. എട്ട് ആഴ്ചയ്ക്ക് ശേഷം മാത്രമേ ബാക്കിയുള്ള അൻപത് ശതമാനം ഫ്ലൈറ്റുകൾക്ക് അനുമതി നൽകുന്നതിൽ തീരുമാനമാകുകയുള്ളു.

പൈലറ്റുമാരോട് ശമ്പളമില്ലാതെ അവധിയെടുക്കാൻ ആവശ്യപ്പെട്ട വിമാനക്കമ്പനിയുടെ പുതിയ നീക്കം ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചു എന്ന് ആരോപണങ്ങൾ പരക്കുന്നുണ്ട്.

ഇതിനിടെ, ശമ്പളമില്ലാതെ അവധിക്കാലത്ത്, എല്ലാ ഇൻഷുറൻസ് ആനുകൂല്യങ്ങളും ജീവനക്കാരുടെ അവധിക്കാല യാത്രകളും ഉൾപ്പെടെ, ബാധകമായ മറ്റെല്ലാ ആനുകൂല്യങ്ങൾക്കും പൈലറ്റുമാർക്ക് അർഹത ഉണ്ടായിരിക്കുമെന്ന് എയർലൈൻ അറിയിച്ചു.

Related Articles

Latest Articles