തൃശൂർ : മദ്രസ അദ്ധ്യാപകന് പോക്സോ കേസിൽ 53 വർഷം കഠിന തടവും 60000 രൂപ പിഴയും. ഒറ്റപ്പാലം സ്വദേശിയായ സിദ്ധിക്ക് ബാകവി എന്ന അദ്ധ്യാപകനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് ശിക്ഷിച്ചത്.
2019ലാണ് സംഭവം നടന്നത്. പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് ആൺകുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി തന്റെ സ്കൂളിലെ അദ്ധ്യാപകരോട് സംഭവത്തെക്കുറിച്ച് പറഞ്ഞതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.