മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ അറസ്റ് ചെയ്യണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നുപൂർ ശർമ്മയുടെ പരാമർശത്തെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരാണെന്ന് വളച്ചൊടിച്ചതിനെ തുടർന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ശർമ്മയ്ക്കെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.
നേരത്തെ, നൂപുർ ശർമ്മയ്ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും കോടതിയുടെ പ്രത്യേക ബെഞ്ച് ഡൽഹി പൊലീസിന് കൈമാറിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് ഉചിതമായ പരിഹാരം തേടാൻ ശർമ്മയോട് കോടതി ആവശ്യപ്പെട്ടിരുന്നു