ദില്ലി: മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്‍റെ ഭൗതിക ശരീരം ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ആദരാജ്ഞലി അർപ്പിക്കാൻ മൂന്ന് മണിക്കൂറോളം പൊതുദർശനത്തിന് വയ്ക്കുമെന്ന് ബി.ജെ.പി വർക്കിങ്ങ് പ്രസിഡന്‍റ് ജെ.പി.നദ്ദ പറഞ്ഞു.
ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെയാണ് ബി.ജെ.പി ആസ്ഥാനത്ത് പൊതു ദർശനത്തിന് വയ്ക്കുക.എയിംസിൽ നിന്ന് ഭൗതികശരീരം ഡൽഹിയിലെ വസതിയിലെത്തിച്ചു. രാവിലെ 11 മണിവരെ മൃതദേഹം ഡൽഹിയിലെ വസതിയിൽ പൊതു ദർശനം ഉണ്ടാകും.
ബി.ജെ.പി ആസ്ഥാനത്തെ പൊതു ദർശനത്തിന് ശേഷം വൈകീട്ടോടെ ലോധി ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യകർമ്മങ്ങൾ നടത്തും. ചൊവ്വാഴ്ച രാത്രി എയിംസിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് സുഷമ സ്വരാജ് അന്തരിച്ചത്.