കാബൂൾ: അഫ്ഗാനിസ്ഥാനിൽ ക്രൂരന്മാരായ താലിബാൻ ഭീകരർ ഗർഭിണിയായ പോലീസുകാരിയെ വെടിവച്ചു കൊന്നു. ഘോർ പ്രവിശ്യയിലെ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥ ബാനു നെഗർ ആണ് കൊല്ലപ്പെട്ടത്.
ഘോർ പ്രിവിശ്യയിലെ ഫിറോസ്ഖോയിലെ ബാനു നെഗറിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു ഭീകരർ വെടിയുതിർത്തത്. ബന്ധുക്കളുടെ മുന്നിലാണ് ബാനു നെഗറിനെ ഭീകരർ കൊലപ്പെടുത്തിയത്. ഇവർ എട്ട് മാസം ഗർഭിണിയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. തോക്ക് ധാരികളായ മൂന്നുപേർ വീടിനുള്ളിൽ കടന്ന് ബാനുവിന്റെ ബന്ധുക്കളെ കെട്ടിയിട്ടു. പിന്നീട് ഇവരുടെ മുന്നിൽവച്ച് ബാനുവിനെ വെടിവച്ചുകൊല്ലുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona