ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണെന്ന പരാമർശത്തിനെതിരേ നൽകിയ കേസിൽ ശശി തരൂരിന് ജാമ്യം. ബിജെപി നേതാവ് രാജീവ് ബബ്ബാർ നൽകിയ ഹർജിയിൽ ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും.
പരാതിക്കാരനിൽ നിന്ന് നിന്ന് മൊഴിയെടുക്കാനാണ് കേസ് മാറ്റിയത്. മോദി ശിവലിംഗത്തിലെ തേളായതിനാൽ അടിച്ചു കൊല്ലാനും എടുത്തു കളയാനുമാവില്ലെന്ന് ഒരു നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു തരൂരിന്റെ പരാമർശം.