പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പേരിൽ ബംഗാളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, ഇപ്പോഴും ബംഗാളിൽ സുരക്ഷയില്ലായ്മ നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ, ബംഗാളിൽ മുറിവേറ്റ ഒരു സൈനികനെ മിലിട്ടറി ആംബുലൻസിൽ കൊണ്ടു പോകുന്ന വഴിയിൽ തടയുന്ന മുസ്ലിം ജിഹാദികളുടെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നാടിനു വേണ്ടി സുരക്ഷാ ഒരുക്കുന്ന സൈനികന്റെ ജീവന് പോലും ബംഗാളിൽ വിലയില്ലാതായിരിക്കുന്ന സാഹചര്യമാണ് തൃണമൂൽ കോൺഗ്രസ്സ് ഭരിക്കുന്ന ബംഗാളിലുള്ളത്. ഇവർക്കു സർവ്വ സ്വാതന്ത്ര്യം നൽകുന്നത് ബംഗാളിലെ സർക്കാർ തന്നെയാണ്. മിലിറ്ററി വാഹനത്തെ തടയാൻ ഇന്നു ധൈര്യം കാണിക്കുന്ന ഇവരുടെ ജനസംഖ്യ, നാളെ കൂടുമ്പോൾ എന്തായിത്തീരും ഭാരത്തിന്റെ അവസ്ഥ? എന്നാണ് ഈ വീഡിയോ പങ്കുവച്ച് കൊണ്ട് ഒരാൾ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. അതേസമയം, ബംഗാളിലെ വയലൻസിനു കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇലക്ഷൻ കമ്മീഷനും തന്നെയാണ് ഉത്തരവാദികൾ. ഏതു പൊട്ടനും അറിയാമായിരുന്നു ഇത് നടക്കുമെന്ന്. എന്നിട്ടും വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ല. കാരണം, അതൊരു നയമാണ്. ദില്ലിയിലും ചെന്നൈയിലുമൊക്കെ സെക്രെട്ടറിയേറ്റിൽ കേറി മേയുന്ന EDയും CBIയും വിജയനെ തൊടാത്ത അതെ നയം തന്നെയാണ് ബംഗാളിലും അരങ്ങേറുന്നത്.