മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. കുറ്റകൃത്യത്തിൽ ഷഹാനത്തിനും പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇതിന് പുറമെ പ്രതി മുഹമ്മദ് ഫായിസിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കുട്ടിയെ ഫായിസ് മർദ്ദിക്കുമ്പോഴും കൊലപ്പെടുത്തുമ്പോഴും ഷഹാനത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടർന്നാണ് ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ പങ്കുണ്ടെങ്കിൽ ഷഹാനത്തിനെയും പോലീസ് പ്രതി ചേർത്ത് തുടർ നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ ദിവസം മുഹമ്മദ് ഫായിസിന്റെ ബന്ധുക്കളെ പ്രതി ചേർത്തിരുന്നു. അമ്മയുൾപ്പെടെയുള്ളവരെയാണ് പ്രതി ചേർത്തത്. കുട്ടിയെ ക്രൂരമായി മർദ്ദിക്കുമ്പോൾ ഇവരും ഒപ്പമുണ്ടായിരുന്നു. നിലവിൽ മുഹമ്മദ് ഫായിസ് റിമാൻഡിലാണ്. അടുത്ത മാസം ഏഴുവരെയാണ് ഇയാളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇതിന് ശേഷം പോലീസ് കസ്റ്റഡിയിൽ എടുക്കും. കൊലക്കുറ്റം ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ പോലീസ് ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറംഗി…
മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…
ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍…
മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം
ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന…
മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം,…