ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ (Terrorist Arrested In Jammu Kashmir) അറസ്റ്റിൽ. കെപി റോഡിലെ എൽ നൂർ മസ്ജിദ് പരിസരത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരനെ പിടികൂടിയത്. ഇയാളിൽ നിന്നും കൈത്തോക്കുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി.
ലഷ്‌കർ ഇ ത്വയ്ബയുടെ സഹസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കുന്ന ഭീകരനാണ് അറസ്റ്റിലായത്. കുൽഗാം സ്വദേശിയായ ഫിറോസ് അഹമ്മദ് സർഗാർ ആണ് പിടിയിലായത്. 2017 ൽ ജമ്മു കശ്മീരിലെ അർവാനിയിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ച ലഷ്‌കർ കമാൻഡർ മജിദ് സർഗാറിന്റെ സഹോദരനാണ് ഫിറോസ് അഹമ്മദ്. തെക്കൻ കശ്മീരിലെ അനന്തനാഗ് ജില്ലയിൽ നിന്നാണ് ഈ കൊടുംഭീകരനെ പിടികൂടിയത്.