Tuesday, May 21, 2024
spot_img

അഫ്ഗാനിസ്ഥാനില്‍ സ്ഥിതി രൂക്ഷം : ഇന്ത്യാക്കാരെ തിരികെയെത്തിച്ചേയ്ക്കും

ദില്ലി: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യാക്കാരെ തിരികെയെത്തിച്ചേക്കും. അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തോടെ താലിബന്‍ തീവ്രവാദികള്‍ വ്യാപകമായി ആക്രമണം നടത്തി വരികയാണ്. പല ജില്ലകളുടേയും നിയന്ത്രണം താലിബന്‍ പിടിച്ചെടുത്തു. നിരവധി ഇന്ത്യാക്കാരാണ് അഫ്ഗാനിസ്ഥാനിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്.

2001 ല്‍ താലിബന്റെ തകര്‍ച്ചയോടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ധാരാളം പേര്‍ ഇവിടെ ജോലി ചെയ്യാന്‍ എത്തിയത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി തലസ്ഥാനമായ കാബൂളിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ടഹാറിലും മസാറിലും കോണ്‍സുലേറ്റുകളുമുണ്ട്. അഞ്ഞൂറിലധികം ജീവനക്കാരാണ് ഈ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നത്. കണ്ടഹാറില്‍ പാലങ്ങളുടേയും റോഡുകളുടെയും നിയന്ത്രണം പോലും ഇപ്പോള്‍ താലിബന്റെ കൈയിലാണ്. അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള മന്ദിരങ്ങളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യ വന്‍ സംഭാവനയാണ് നല്‍കിയത്. അഫ്ഗാന്‍ ജനതക്കും വിവിധ മേഖലകളില്‍ ഇന്ത്യ പരിശീലനം നല്‍കി വരികയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles