നെയ്യാറ്റിന്‍കര: ഭർത്താവിനോട് കൊടുംക്രൂരത. നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്‍ദ് മേരി ക്രൂരമായി കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂര്‍ദ് മേരി കോടാലി കൊണ്ടാണ് ആക്രമിച്ചത്. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
അതേസമയം, ഇന്നലെ ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടില്‍ എത്തിയതായിരുന്നു മീര. ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരുന്നു. പിന്നീട്, ഇവര്‍ എത്തിയപ്പോള്‍ മീരയെ വീട്ടില്‍ കണ്ടില്ല.
തുടര്‍ന്ന് ഏറെ നേരത്തെ തെരച്ചലിന് ശേഷം അഞ്ചരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് മീരയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തൃക്കുന്നപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.