മുൻകാമുകിയെ കൂട്ടബലാത്സംഗത്തിനിരയാക്കി യുവാവും സുഹൃത്തുക്കളും !
പ്രകോപനമായത് യുവതിയുടെ പുതിയ പ്രണയബന്ധം; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
മുംബൈ: യുവതിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. താനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ച യുവതി പുതിയ പ്രണയബന്ധത്തിലേക്ക് കടന്നതാണ് മുന്‍ കാമുകനെ പ്രകോപിതനാക്കിയത് എന്നാണ് വിവരം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടി ഭിവണ്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊടും ക്രൂരത പുറംലോകം അറിഞ്ഞത്.
പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആറുപേര്‍ക്കെതിരെയാണ് പോലീസ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരം പീഡനം, കൂട്ടബലാത്സംഗം എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
ആരോപണവിധേയനായ യുവാവും 22-കാരിയായ യുവതിയും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള പ്രണയത്തിൽ നിന്ന് പിന്തിരിഞ്ഞ പെണ്‍കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലായി. ഇതോടെയാണ് യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. തുടർന്ന് ഇക്കഴിഞ്ഞ രാത്രി യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി. ശേഷം പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ പറയുന്നിടത്തേക്ക് വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. താന്‍ പ്രശ്‌നത്തിലാണെന്നും രക്ഷിക്കണമെന്നും പറഞ്ഞതോടെ പെണ്‍കുട്ടി സഹോദരന്‍ പറഞ്ഞ സ്ഥലത്തെത്തുകയായിരുന്നു.
ഇവിടെ വെച്ച് മുന്‍ കാമുകനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയേയും സഹോദരനേയും പെണ്‍കുട്ടി എത്തിയ ഓട്ടോയുടെ ഡ്രൈവറേയും ക്രൂരമായി മര്‍ദ്ദിച്ചു. ശേഷം പെണ്‍കുട്ടിയെ നഗാവിലുള്ള ഒരു സ്‌കൂളിന്റെ അടുത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് അവിടെനിന്നും ഫാത്തിമാനഗറില്‍ എത്തിച്ച് ഒരു പിക്ക്അപ്പ് വാനില്‍വെച്ചും പീഡിപ്പിച്ചു. അവിടെനിന്നും രക്ഷപ്പെട്ട് നഗരത്തില്‍ എത്തിയ പെണ്‍കുട്ടി ഭിവണ്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

