തിരുവനന്തപുരം: തനിക്കെതിരെ വന്ന ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഭീഷണിയിൽ ഭയപ്പെടില്ല. പ്രത്യേക സുരക്ഷ ആവശ്യപ്പെടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
വധ ഭീഷണിയിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തിരുവഞ്ചൂരിന് സുരക്ഷയൊരുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വധഭീഷണിക്കു പിന്നിൽ ടിപി വധക്കേസ് പ്രതികളാണോയെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
കോൺഗ്രസിലെ സൗമ്യനും ജനപ്രിയനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്ക് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കോളിളക്കം സൃഷ്ട്ടിച്ച ടി പി ചന്ദ്രശേഖരൻ വധം നടന്നത് . പക്ഷെ അതിൽ ഉൾപ്പെട്ട സകല പ്രതികളെയും അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ അദ്ദേഹം പോലീസിന് സകല സ്വാതന്ത്ര്യവും നൽകി ,തുടർന്ന് സിപിഎംന്റെ പാർട്ടി ഗ്രാമത്തിൽ കടന്നു കയറി സകല പ്രതികളെയും പിടി കൂടാൻ അന്നത്തെ പോലീസിന് സാധിച്ചു . അന്ന് രാഷ്ട്രീയ ഭേദമന്യേ ഏവരും അദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി .