ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട് മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുകുത് മാണി അധികാരിയുടെ ഭാര്യ സ്വാസ്ഥിക മഹേശ്വരിയാണ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. മുകുത് മാണിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ബിജെപി നേതാവ് മിഥുന്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യത്തില്‍ റാണാഘട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സ്വാസ്ഥിക പാര്‍ട്ടി അംഗത്വമെടുത്തത്
West Bengal: Swastika Maheshwari, wife of TMC candidate Mukutamani Adhikari joined BJP in the presence of Mithun Chakraborty pic.twitter.com/r5EyWGQJEN
— IANS (@ians_india) May 11, 2024
.മുകുത് മാണി അധികാരിക്ക് വോട്ട് നല്‍കുന്നവര്‍ എന്നെ പോലെ വഞ്ചിക്കപ്പെടുമെന്ന് റാലിയില്‍ സ്വാസ്ഥിക പറഞ്ഞു. നേരത്തെ വിവാഹം കഴിഞ്ഞ് ദിവസ്സങ്ങള്‍ക്കുള്ളില്‍ മുകുത് അധികാരിയില്‍ നിന്ന് അതിക്രമം നേരിടേണ്ടിവന്നുവെന്ന് സ്വാസ്ഥിക ആരോപണമുന്നയിച്ചിരുന്നു.
2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, റാണാഘട്ട് ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന റാണാഘട്ട് -ദക്ഷിൺ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ചയാളായിരുന്നു മുകുത് മണി അധികാരി. ബിജെപി എംഎല്‍എ ആയിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് മുകുതിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാനാര്‍ത്ഥിയായി പ്രഖ്യപിച്ചത് വൻ രാഷ്ട്രീയ വിവാദത്തിനാണ് തിരി കൊളുത്തിയത്. കഴിഞ്ഞ മാസമാണ് നിയമസഭാ അംഗത്വം ഉപേക്ഷിച്ച് മുകുത് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

