അഗർത്തല : ഇത്തവണ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്,ചെറിയ സംഘർഷങ്ങൾ ഒഴിവാക്കിയാൽ വലിയ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെയാണ് നടന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കുടിയേറ്റ വോട്ടർമാർക്ക് വർഷങ്ങൾക്ക് ശേഷം ആദ്യമായി അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞു.
നിലവിൽ വോട്ടിംഗ് ശതമാനം 80 ശതമാനത്തോളം രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമ പോളിംഗ് കണക്കുകൾ നാളെ അറിയാനാകുമെന്നും കമ്മീഷൻ വ്യക്തമാക്കി .റീപോളിംഗ് ആവശ്യപ്പെട്ട് ഇതുവരെ പരാതികളൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടില്ല.
“സ്ഥാനാർത്ഥികൾക്കും (പോളിംഗ്) ഏജന്റുമാർക്കും നേരെ വലിയ അക്രമമോ ആക്രമണമോ, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, ബോംബ് എറിയൽ, റീപോളിംഗ് (അല്ലെങ്കിൽ) ഇവിഎമ്മുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളൊന്നുമില്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 168 റീപോളുകൾ നടന്നപ്പോൾ ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളിൽ ഇന്ന് നടന്ന വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നു, ഇതുവരെ റീപോളിംഗ് റിപ്പോർട്ട് ചെയ്തിട്ടില്ല,” പോളിംഗ് പാനൽ പറഞ്ഞു.