വാഷിങ്ടൺ ഡിസി : ഭാരതത്തിനെതിരെ ചുമത്തിയിരുന്ന കയറ്റുമതി തീരുവ വീണ്ടും വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രമ്പ് . 25 ശതമാനം തീരുവകൂടിയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ട്രമ്പ് ഒപ്പുവെച്ചു. ഇതോടെ ഭാരതത്തിനെതിരെ ചുമത്തിയിരിക്കുന്ന ആകെ തീരുവ 50 ശതമാനമായി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഭാരതം തയ്യാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തുന്നതെന്നാണ് ട്രമ്പിന്റെ നിലപാട്. ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രമ്പിന്‍റെ ആദ്യ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രമ്പ് അന്ന് പ്രഖ്യാപിച്ചിരുന്നു
ചര്‍ച്ചയിലൂടെ അമേരിക്കയുമായി വ്യാപാരക്കരാറുണ്ടാക്കിയാല്‍ തീരുവയിളവ് എന്നതായിരുന്നു ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ഇന്ത്യയും യുഎസും വ്യാപാരച്ചര്‍ച്ച ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍, ക്ഷീര, കാര്‍ഷിക വിപണികള്‍ അമേരിക്കയ്ക്ക് തുറന്നുനല്‍കുന്നതിന് ഇന്ത്യ എതിർപ്പറിയിച്ചതോടെ ചര്‍ച്ച പ്രതിസന്ധിയിലായിരുന്നു

