ഗുവാഹട്ടി: അസ്സമിലെ ബാർപേട്ട ജില്ലയിൽ നിന്നാണ് അൽ-ഖ്വായ്ദ ബന്ധമുള്ള ഭീകരരെ പോലീസ് പിടികൂടിയത്. ഈ മാസം 25 ന് അറസ്റ്റ് ചെയ്ത മദ്രസ്സ അധ്യാപകന്റെ വേഷത്തിൽ എത്തിയ ഭീകരൻ റഹ്മാൻ മുഫ്തിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത് . മൊറിഗാവിൽ നടന്ന ഭീകരവാദ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്
സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ഒരു മദ്രസയും പോലീസ് അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ട് ഭീകരർക്കും ഇതുമായി ബന്ധമുണ്ടെന്ന് ബാർപേട്ട എസ് . പി അമിതാവ സിൻഹ പറഞ്ഞു. അക്ബർ അലി, അബ്ദുൾ കലാം ആസാദ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കഴിഞ്ഞ 21നാണ് ആദ്യം രണ്ട് ഭീകരരെ പിടികൂടുന്നത്. മുസ്ലീങ്ങളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരായിരുന്നു ഇവർ. അസ്സമിൽ നിന്ന് വൻ ഭീകര വേട്ടയാണ് പോലീസ് നടത്തുന്നത്.