തിരുവനന്തപുരം: പാമ്പുപിടുത്തം നിര്‍ത്തുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറി വാവാ സുരേഷ്. സമൂഹമാധ്യമങ്ങളിലെ സംഘടിത ആക്രമണമണങ്ങളെത്തുടര്‍ന്ന് പാമ്പുപിടുത്തം നിര്‍ത്തുമെന്ന് വാവ സുരേഷ് നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍ ആരാധകരുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇപ്പോള്‍ തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു.
തനിക്കെതിരെയുളള ആസൂത്രിതമായ സൈബര്‍ ആക്രമണത്തില്‍ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. പാമ്പിനെ പിടിക്കാന്‍ വരണമെന്നാവശ്യപ്പെട്ട് വ്യാജഫോണ്‍ സന്ദേശങ്ങളും പതിവായി. പ്രളയത്തിന് ശേഷം നിരവധി പാമ്പുപിടിത്തക്കാര്‍ രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി ഇത്തരത്തില്‍ വഷളായത്. പാമ്പുകളേക്കാള്‍ വിഷമുളള മനുഷ്യരാണ് തന്‍റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും വാവ സുരേഷ് പറഞ്ഞു.
പാമ്പിനോടുള്ള ഭയം പലര്‍ക്കും മാറിയതിനും വാവ സുരേഷ് ഒരു കാരണമായിരിക്കാം. എന്നാല്‍ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഇദ്ദേഹം നേരിട്ടത്. ഇതോടെയാണ് തന്റെ ജീവിതത്തിന്റെ ഭാഗമായ പാമ്പുകളെ എന്നേക്കുമായി ഉപേക്ഷിക്കാന്‍ സുരേഷ് തീരുമാനിച്ചത്. എന്നാല്‍ കേരളത്തിലൂടനീളമുള്ള തന്നെ സ്നേഹിക്കുന്നവര്‍ കട്ട സപ്പോര്‍ട്ടുമായെത്തിയതോടെ സുരേഷിന്റെ മനസുമാറി.